സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മുന്നറിയിപ്പ്; അലസരാകേണ്ട ശമ്പളം പോകും, പിഴയും കിട്ടും

0

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാനിലെ തൊഴിൽ മന്ത്രാലയം. കാരണങ്ങളില്ലാതെ വൈകി എത്തുന്നതടക്കമുള്ള നിയമ ലംഘനങ്ങളുടെ പേരിൽ സ്വകാര്യ കമ്പനികൾക്ക് തൊഴിലാളികൾക്ക് പിഴചുമത്താമെന്ന് അധികൃതർ.25ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യകമ്പനികൾക്കാണ് ഇവ നടപ്പിലാക്കാനാവുക

25ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യകമ്പനികൾക്കായി ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർ​ഗ നിർദേശത്തിലാണ് പിഴ ഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. അലസത, ജോലിക്കെത്താതിരിക്കുക, തൊഴിൽ സ്ഥലത്തെ പെരുമാറ്റം അടക്കമുള്ളവക്ക് പിഴ ഈടാക്കാൻ സാധിക്കും.ആദ്യ തവണ 5 മിനുറ്റ് വൈകിയെത്തുകയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകാം.
മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസ വേതനത്തിന്റെ അഞ്ച്, 10, 15 ശതമാനം വീതം പിടിക്കും.ഒരുമണിക്കൂറിലേറെ വൈകുകയാണെങ്കിൽ ദിവസ വേതനത്തിന്റെ 75 ശതമാനം പിഴയായി ഈടാക്കാം.അനുമതിയില്ലാതെ അവധിഎടുത്താൽ അവധി ദിവസത്തെ വേതനം നഷ്ടപ്പെടുന്നതിനൊപ്പം ദിവസ വേതനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും.

ജോലി സമയത്ത് മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചാൽ നഷ്ടപരിഹാരം കൂടാതെ ഉടനടി പിരിച്ചുവിടും നിശ്ചിത സമയത്തിന് മുമ്പ് അനുമതിയില്ലാതെ പോകുകയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്റെ 50 ശതമാനം വരെ പിടിക്കാം. അല്ലെങ്കിൽ ഒരു ദിവസത്തെ സസ്‌പെൻഷനും നൽകാനും സാധിക്കും .നിരോധിത സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കൽ , തൊഴിൽ സമയത്ത് ഉറങ്ങൽ തുടങ്ങിയവക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലേറെ ദിവസങ്ങളിലേക്ക് സസ്‌പെൻഷൻ വരെയുണ്ടാകും.

You might also like