സത്യപ്രതിജ്ഞാവേദി വാക്സിന്‍ വിതരണകേന്ദ്രമായി; ആദ്യദിവസം നല്‍കിയത് 150 പേര്‍ക്ക്

0

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിെന്‍റ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയാറാക്കിയ േവദിയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. മുന്‍ഗണന വിഭാഗമായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കാണ് ആദ്യദിവസം വാക്സിന്‍ നല്‍കിയത്. 18^ 44 വയസ്സ് പ്രായപരിധിയിലെ മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ് ഇവിടെ വാക്സിന്‍ നല്‍കുക.

ട്രിപ്ള്‍ ലോക്ഡൗണിനിടെ സത്യപ്രതിജ്ഞ നടത്താന്‍ നിര്‍മിച്ച കൂറ്റന്‍ വേദി വാക്സിനേഷന്‍ കേന്ദ്രമാക്കി മാറ്റണമെന്ന അഭിപ്രായം പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. നിയന്ത്രണങ്ങള്‍ക്കിടെ ഇത്രയധികം പേരെ പെങ്കടുപ്പിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് ആവശ്യവുമുണ്ടായത്.

ഇൗ സാഹചര്യത്തിലാണ് പന്തല്‍ പൊളിക്കേണ്ടെന്ന് പൊതുഭരണവകുപ്പ് തീരുമാനിച്ചത്. പ്രധാന പന്തലിലും രണ്ട് ഉപ പന്തലിലുമായി പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം. വ്യാഴാഴ്ച രാത്രി സര്‍ക്കാര്‍ ഇതിനുവേണ്ട നിര്‍ദേശം നല്‍കി. തീരുമാനം ഗുണകരമാണെന്നാണ് ആദ്യദിവസമെത്തിയവരുടെയും പ്രതികരണം.

നിലവില്‍ നാല് ദിവസത്തേക്കാണ് വേദിയില്‍ വാക്സിനേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒരാഴ്ചയെങ്കിലും ഈ സംവിധാനം തുടരാന്‍ സാധിക്കുമെന്നാണ് ജില്ല ഭരണകൂടത്തിെന്‍റ പ്രതീക്ഷ. പിന്നീട് സാഹചര്യത്തിനനുസരിച്ച്‌ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച 150 പേര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കി.

രജിസ്ട്രേഷന്‍ ഡെസ്കും ഒബ്സര്‍വേഷന്‍ കേന്ദ്രവുമാണ് വേദിയില്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് പ്രത്യേകം സമയം അനുവദിച്ചിരുന്നു. കേന്ദ്രത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല. വലിയ വേദിയായതിനാല്‍ ശാരീരിക അകലം പാലിക്കാനുമായി.

You might also like