എട്ട് മാസത്തെ ഗവേഷണ ദൗത്യം ആരംഭിച്ചു; രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍

0

ന്യൂയോര്‍ക്ക്: ബഹിരാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും അഭിമാനമായി യു.എസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ ഡോ. അനില്‍ മേനോന്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഈ അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി എന്ന ചരിത്ര പദവിയാണ് ഡോ. അനില്‍ മേനോന്‍ ഇതോടെ സ്വന്തമാക്കിയത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്-29 ദൗത്യത്തിന്റെ ഭാഗമായാണ് അദേഹം ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്.

ഖസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് അനിലിനെയും സഹയാത്രികരെയും വഹിച്ചുകൊണ്ടുള്ള സോയൂസ് 2.1 എ റോക്കറ്റ് വിജയകരമായി കുതിച്ചുയര്‍ന്നത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് ദൗത്യത്തില്‍ അദേഹത്തിനൊപ്പമുള്ളത്. നിര്‍ണയിച്ച സമയത്തിനുള്ളില്‍ തന്നെ പേടകം ബഹിരാകാശ നിലയവുമായി സുരക്ഷിതമായി ബന്ധിപ്പിക്കാന്‍ സാധിച്ചതോടെ സംഘം നിലയത്തിനുള്ളില്‍ പ്രവേശിച്ചു.

ഏകദേശം എട്ട് മാസക്കാലത്തോളം ബഹിരാകാശ നിലയത്തില്‍ തങ്ങി വിവിധ ശാസ്ത്ര ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ട ശേഷമായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെ മകനായ അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണെങ്കിലും കേരളവുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്

You might also like