ഹെലികോപ്റ്റർ ദുരന്തം വഴിത്തിരിവായി: നിരീശ്വരവാദിയായിരിന്ന ബീറ്റ്സൺ ഇപ്പോൾ ക്രിസ്തുവിന്റെ അനുയായി

0

“ദൈവമേ എന്നെ മരണത്തിനു വിട്ടുകൊടുക്കരുതേ”- 2013-ൽ അബുദാബിയിൽ പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീഴുന്നതിനിടയിൽ നിരീശ്വരവാദിയായ പ്രിവറ്റെ ഡില്ലോൺ ബീറ്റ്സൺ ദൈവത്തെ വിളിച്ചപേക്ഷിച്ച വാക്കുകളാണിത്. മരണത്തെ മുന്നിൽ കണ്ടപ്പോൾ താൻ യാഥാർത്ഥ്യമല്ലെന്ന് വിശ്വസിച്ചിരുന്ന ദൈവത്തെ വിളിച്ചപേക്ഷിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ബീറ്റ്സൺ പറയുന്നത്. എന്നാൽ കൗമാരം മുതൽ കടുത്ത നിരീശ്വരവാദിയായിരുന്ന ബീറ്റ്സൺ ഇപ്പോൾ സ്നാനം സ്വീകരിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിരിക്കുകയാണ്.

ദൈവം എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണെന്നും അവിടുത്തെ വിശ്വസിക്കുന്നവർ വെറും കെട്ടുകഥകളെ പിന്തുടരുന്നവർ ആണെന്നുമായിരുന്നു താൻ വിശ്വസിച്ചിരുന്നതെന്നു ബീറ്റ്സൺ പറയുന്നു. എന്നിട്ടും ഹെലികോപ്റ്റർ നിലം പതിക്കുവാനെടുത്ത 10 സെക്കന്റുകൾക്കുള്ളിൽ താൻ ദൈവത്തെ വിളിച്ചുവെന്ന് ബീറ്റ്സൺ സമ്മതിക്കുന്നു. ചിതറിത്തെറിച്ച ഹെലികോപ്റ്ററിനുള്ളിൽ നിന്നും തെറിച്ചു വീണ താൻ മണലിൽ പൂണ്ടുപോയെന്നാണ് ആ ഭയാനകമായ നിമിഷങ്ങളെ ഓർത്തെടുത്തു അദ്ദേഹം വിവരിക്കുന്നത്. ചുറ്റും ഇരുട്ടും, പൊടിയുമായിരുന്നെന്നും, ആ അപകടത്തിൽ ഒരാൾ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്ന് ദൈവത്തെ വിളിച്ചു കരഞ്ഞ ബീറ്റ്സൺ പിന്നീട് ദൈവാനുഭവത്തിലേക്ക് കടന്നുവരികയായിരിന്നു. ജിമ്മിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കണ്ടുമുട്ടിയ ഒരു മനുഷ്യനാണ് ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്നും മൗണ്ട് ഗ്രാവട്ടിലെ ഹിൽസോംഗിലുള്ള ആൽഫ കോഴ്സിലേക്ക് അദ്ദേഹമാണ് തന്നെ ചേർത്തതെന്നും ബീറ്റ്സൺ പറയുന്നു. ക്രിസ്ത്യാനി ആകുവാനുള്ള ആഗ്രഹം ബീറ്റ്സണുണ്ടായതും അപ്പോഴാണ്‌.

പ്രാർത്ഥിക്കുക, ദൈവകൃപയും കാരുണ്യവും കൂടാതെ നമ്മുക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല, ചെറുപ്പകാലത്തു തന്നേ ഈശോയേ അറിഞ്ഞിരുന്നുവെങ്കിൽ, ഈശോ തന്നെ സ്നേഹിച്ചിരുന്നുവെന്നു അറിഞ്ഞിരുന്നുവെങ്കിൽ തൻ്റെ ജീവിതം വളരെ വ്യത്യസ്തമാകുമായിരുന്നു. ബീറ്റ്സൺ പറയുന്നു. അന്നെർളിയിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽവെച്ച് കത്തോലിക്കാ മതബോധനം പഠിച്ച ബീറ്റ്സൺ കഴിഞ്ഞ വർഷം ഓഗസ്റ്റ് 31നാണ് വിശ്വാസ സ്ഥിരീകരണം നടത്തിയത്. കണ്ടുമുട്ടുന്നവർക്കെല്ലാം തനിക്കു ലഭിച്ച വിശ്വാസവും ദൈവീക അനുഭവവും പങ്കുവയ്ക്കുകയാണ് യുവാവ്.

You might also like