ബിഹാറിലെ പാലിഗഞ്ചിൽ രാഹുൽ ഗാന്ധിയുടെ റാലിക്കായി ഒരുക്കിയ വേദിയുടെ ഒരു ഭാഗം തകർന്നു.

0

പട്ന: ബിഹാറിലെ പാലിഗഞ്ചിൽ രാഹുൽ ഗാന്ധിയുടെ റാലിക്കായി ഒരുക്കിയ വേദിയുടെ ഒരു ഭാഗം തകർന്നു. രാഹുൽ ഗാന്ധി, തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർ നിൽക്കുന്നതിനിടയിലാണ് വേദിയുടെ ഒരു ഭാഗം തകർന്നത്. പട്ലിപുത്ര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മകള്‍ മിസ ഭാരതിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു രാഹുൽ.

രാഹുൽ ഗാന്ധി വേദിയിലേക്ക് കയറിയ ഉടൻ തന്നെ സ്റ്റേജ് തകർന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രാഹുലിനെ വളഞ്ഞു. എന്നാല്‍ രാഹുല്‍ കുഴപ്പമില്ല എന്ന് പറഞ്ഞ് നടക്കുമ്പോൾ വേദി വീണ്ടും ചെറുതായി തകരുന്നതും വീഡിയോയിൽ കാണാം. പട്‌നയിലെ പ്രാന്തപ്രദേശത്തുള്ള പാലിഗഞ്ചിലെ പൊതുയോഗത്തിനിടെയയിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം ജൂലൈ ഒന്നിന് ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. വിജയം തങ്ങള്‍ക്ക് തന്നെയെന്ന് എന്‍ഡിഎയും ഇന്‍ഡ്യ മുന്നണിയും അവകാശപ്പെടുന്നുണ്ട്. ജൂലൈ നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

You might also like