ആകാശത്തിന്റെ അനന്തപഥങ്ങളില്‍ നിന്ന് അവനെത്തുന്നു; 56,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിക്കു നേരേ

0

ഭൂമിയ്ക്കു നേരേ പാഞ്ഞടുക്കുന്നു ഒരു ഛിന്നഗ്രഹം.മണിക്കൂറില്‍ 56,916 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചെത്തുന്ന ഈ ഭീമന്‍ ഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നു പോകും. ഈജിപ്തിലെ ഗിസയിലെ പിരമിഡിനേക്കാള്‍ വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹം എന്നു കണക്കു കൂട്ടുന്നു. ഭൂമിയിലുള്ളവര്‍ക്ക് അപകടമുണ്ടാക്കില്ല ഇവന്‍.

 

ഏകദേശം 400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥത്തിന്റെ രൂപീകരണത്തില്‍ നിന്നും ചിതറിയ പാറക്കല്ലുകളാണ് ഛിന്നഗ്രഹങ്ങള്‍ . ഛിന്നഗ്രഹ ചലനത്തെ നിരീക്ഷിക്കുന്നത് നാസ ജോയിന്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍)ആണ്.   ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തേക്കാള്‍ 1.3 മടങ്ങ് കുറവായിരിക്കുമ്പോഴാണ് ഒരു ഛിന്നഗ്രഹത്തെ ഭൂമിക്കടുത്തുള്ള വസ്തുവായി തരംതിരിക്കുന്നത് (ഭൂമിയില്‍ നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം ഏകദേശം 93 ദശലക്ഷം മൈല്‍ ആണെന്നും അറിയുക.

You might also like