ക്രിസ്തീയ മതപരിവർത്തനം തടയാൻ ഇന്ത്യൻ കേന്ദ്രസർക്കാർ നടപടികൾ

1

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ സംഘടനകൾക്കെതിരായ പുതിയ അടിച്ചമർത്തലിൻ ഭാഗമായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഈ വർഷം നാല് ക്രിസ്ത്യൻ അസോസിയേഷനുകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ് സി ആർ എ) ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കി. ഏതെങ്കിലും ഓർഗനൈസേഷന് വിദേശ ഫണ്ട് ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എഫ് സി ആർ എ ക്ലിയറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഈ സാഹചര്യത്തിലൂടെ വിദേശ സഹായം ലഭിക്കുന്നതും ആശ്രയിച്ചിരിക്കുന്നതുമായ ക്രിസ്തീയ സംഘടനകൾ അനിശ്ചിതാവസ്തയിലേക്കു പോയാൽ മതപരിവർത്തനം ഒരു പരിധിവരെ തടയുവാൻ കഴിയും എന്നതാണ്‌ ലക്ഷ്യമാക്കുന്നത്‌.


വിദേശ സാമ്പത്തിക സഹായം തേടിയതിനാൽ ദക്ഷിണേന്ത്യയിലെ നിരവധി പെന്തക്കോസ്ത് സംഘടനകൾ നിർത്തിച്ചതായി കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. പാസ്റ്റർമാർക്ക് അവരുടെ സുവിശേഷ വേലയുടെ ശമ്പളം ലഭിക്കുന്നില്ല. വീടുകൾക്കായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാനും വാഹനങ്ങൾ വാങ്ങാനും അവർക്ക് ഇപ്പോൾ കഴിഞ്ഞില്ല. കേരളത്തിൽ മാത്രം, പൊതു സ്ഥലങ്ങളിലും റോഡരികിലും പ്രസംഗിക്കുന്ന നൂറിലധികം പെന്തക്കോസ്ത് മിഷനുകളുണ്ട്.


കേരളത്തിലെയും ചില പ്രമുഖ പെന്തക്കോസ്റ്റൽ സംഘടനകളുടെയും വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ് സി ആർ എ) ലൈസൻസുകൾ റദ്ദാക്കിയിരിക്കുകയാണ്.


കർശനമായ വിദേശ സംഭാവന (റെഗുലേഷൻ) നിയമ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ ഈ വിദേശ ഫണ്ടുകളിൽ വലിയ കുറവു വരുത്തി. 2014 വരെ കേരളത്തിന് പ്രതിവർഷം 100 കോടി രൂപയിൽ കൂടുതൽ ഫണ്ട് ലഭിച്ചിരുന്നു, ഇത് കേന്ദ്രസർക്കാർ പരിഷ്കാരങ്ങളെത്തുടർന്ന് സാരമായ പ്രതിഭലനം ഉണ്ടാക്കി.

എക്രിയോസോകുലിസ് നോർത്ത് വെസ്റ്റേൺ ഗോസ്നർ ഇവാഞ്ചലിക്കൽ (ജർഖണ്ഡ്), ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷൻ (മാനിപൂർ), നോർത്തേൺ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് (ജർഖണ്ഡ്), ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷൻ (മുംബൈ) എന്നിവയാണ് ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കിയത്‌. കൂടാതെ, രണ്ട് ക്രിസ്ത്യൻ ദാതാക്കളായ സെവൻത് ഡേ അഡ്വെന്റിസ്റ്റ് ചർച്ച്, ബാപ്റ്റിസ്റ്റ് ചർച്ച് എന്നിവയും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഇവ രണ്ടും യുഎസ് അധിഷ്ഠിതമാണ്.

നാല്‌ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ സംഘടനകളും ഇന്ത്യയിൽ വളരെക്കാലമായി പ്രവർത്തിച്ചിരുന്നവയാണ്‌.

ന്യൂസിലാന്റിലെ ന്യൂ ലൈഫ് ചർച്ചുകളിൽ നിന്നുള്ള മിഷനറിമാരുടെ വരവിനെത്തുടർന്ന് 1964 ൽ ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷൻ ഇന്ത്യയിൽ നിലവിൽ വന്നത്‌. 2019 ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ അസോസിയേഷൻ നടത്തിയ ‘പ്രാർത്ഥന യോഗങ്ങൾ’ ബജ്രംഗ് ദാൽ പ്രവർത്തകർ തടസ്സപ്പെടുത്തുകയും ആളുകളെ മത പരിവർത്തനം ചെയ്യാൻ പ്രവർത്തനങ്ങൾ ഉപയോഗിച്ചെന്നാരോപിച്ച്‌ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു തുടർന്ന് 2020 ഫെബ്രുവരി 10 ന് സർക്കാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി.

അതുപോലെ, ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷന്റെ ഉത്ഭവം 1910 ൽ ഇന്ത്യയിലെത്തിയ വെൽഷ് പ്രെസ്ബൈറ്റീരിയൻ മിഷനറിയാണെന്ന് കണ്ടെത്താനാകും. 1952 ൽ ഇത് ഒരു സമ്പൂർണ്ണ അസോസിയേഷനായി മാറി മണിപ്പൂരിൽ ആസ്താനമായി നിന്ന് പ്രവർത്തിച്ചുവരുന്നു. എഫ് സി ആർ എ ലൈസൻസ് അടുത്തിടെ താൽക്കാലികമായി നിർത്തിവച്ച എക്രിയോസോകുലിസ് നോർത്ത് വെസ്റ്റേൺ ഗോസ്നർ ഇവാഞ്ചലിക്കൽ, ജർമനിയിലെ ഗോസ്നർ ദൗത്യത്തിൽ ചോട്ടനാഗ്പൂരിൽ നിന്ന് കണ്ടെത്താൻ കഴിയുമെന്ന് ദ ഹിന്ദു ദിനപ്പത്ര റിപ്പോർട്ടിൽ പറയുന്നു. നാലാമത്തെ അസോസിയേഷനായ നോർത്തേൺ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് 1987 ൽ ഇന്ത്യയിൽ സ്ഥാപിതമായി. 99 രാജ്യങ്ങളിൽ 7 കോടി ക്രിസ്ത്യാനികൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ നാല് ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ അസോസിയേഷനുകൾ കൂടാതെ, മറ്റ് രണ്ട് സംഘടനകളുടെ എഫ് സി ആർ എ ലൈസൻസുകളും സർക്കാർ റദ്ദാക്കിയിരുന്നു, അതായത് രാജ്നന്ദ് ഗാവ് ലെപ്രോസി ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്കുകൾ, ഡോൺ ബോസ്കോ ട്രൈബൽ ഡെവലപ് മെന്റ് സൊസൈറ്റി. ഇതുവരെ 20,674 ലൈസൻസുകൾ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. 22,457 എൻ ജി ഒകൾക്ക് എഫ് സി ആർ എ ക്ലിയറൻസ് തുടരുന്നു, 6,702 ഓർ ഗനൈസേഷനുകൾക്ക് കാലഹരണപ്പെട്ട ലൈസൻ സുകൾ ഉണ്ടെന്ന് പറയപ്പെടുന്നു.

മോദി സർക്കാരിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ 14,800 എൻ ജി ഒകൾ എഫ് സി ആർ എ നിയമങ്ങൾ ലംഘിച്ചെന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You might also like