കലാപം തുടങ്ങി 14 മാസങ്ങൾ കഴിഞ്ഞിട്ടും അക്രമങ്ങളൊഴിയാതെ മണിപ്പുർ.

0

ന്യൂഡൽഹി: കലാപം തുടങ്ങി 14 മാസങ്ങൾ കഴിഞ്ഞിട്ടും അക്രമങ്ങളൊഴിയാതെ മണിപ്പുർ. മണിപ്പുരിലെ ജിരിബാം ജില്ലയിൽ പട്രോളിംഗിനിടെയുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. രണ്ടു പോലീസ് കമാൻഡോകൾക്ക് പരിക്കേറ്റു.
തലയ്ക്കു വെടിയേറ്റ സിആർപിഎഫ് ജവാനും ബിഹാർ സ്വദേശിയുമായ അജയ് കുമാർ ഝാ (43)യാണു കൊല്ലപ്പെട്ടത്. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്ന് 220 കിലോമീറ്റർ അകലെയുള്ള ജിരിബാമിലെ മോംഗ്ബംഗ് ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. സിആർപിഎഫ് ജവാന്മാരും പോലീസും സംയുക്തമായി പ്രദേശത്ത് പട്രോളിംഗിനെത്തിയപ്പോഴാണു തീവ്രവാദികൾ കാട്ടിൽ പതിയിരുന്ന് പോലീസ് വാഹനത്തിനുനേരെ വെടിയുതിർത്തത്.
വെടിവയ്പിൽ പരിക്കേറ്റ രണ്ടു പോലീസ് കമാൻഡോകളും അപകടനില തരണം ചെയ്തു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. മരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന അക്രമിസംഘം പട്രോളിംഗിനെത്തിയ എസ്‌യുവി വാഹനത്തിനു നേരേ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനത്തിനുള്ളിലിരുന്ന സിആർപിഎഫ് ഭടനാണ് വെടിയേറ്റു മരിച്ചത്.

You might also like