ഒളിമ്ബിക്സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് നിരാശ ദിനം

0

ടോക്യോ: ഒളിമ്ബിക്സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് നിരാശ ദിനം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായിരുന്ന ഇളവേനില്‍ വാളറിവേനും അപൂര്‍വി ചന്ദേലക്കും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ റൗണ്ടിലേക്ക് മുന്നേറാനായില്ല. ഇരുവര്‍ക്കും 16, 36 സ്ഥാനങ്ങളാണ് നേടാനായത്.

യോഗ്യത റൗണ്ടില്‍ 626.5 പോയിന്‍റാണ് ലോക ഒന്നാം നമ്ബര്‍ താരമായ ഇളവനിലിന് നേടാനായത്. ചന്ദേലക്ക് 621.9 പോയിന്‍റാണ് ലഭിച്ചത്. ഇതോടെ ഇരുവര്‍ക്കും എട്ട് പേര്‍ ഉള്‍പെടുന്ന മെഡല്‍ റൗണ്ടിന് യോഗ്യത നേടാനായില്ല.

അതേ സമയം ജുഡോയിലെ ഇന്ത്യയുടെ ഏകപ്രതീക്ഷയായ സുശീല ദേവി പുറത്തായി. ഹംഗറിയുടെ ഇവ സെര്‍നോവിക്കിയോട് 0-10നാണ് സുശീല ദേവി ആദ്യ റൗണ്ടില്‍ തോറ്റത്. സുശീലയുടെ കന്നി ഒളിമ്ബിക് അങ്കമായിരുന്നു ഇത്. എന്നാല്‍ ഇവ ലണ്ടന്‍ ഒളിമ്ബിക്സില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു.

ടോക്യോ ഒളിമ്ബിക്സിലെ ആദ്യ സ്വര്‍ണം 10 മീറ്റര്‍ എയര്‍റൈഫിള്‍സ് ഇനത്തിലൂടെ ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാനാണ് ആദ്യ സ്വര്‍ണം വെടിവെച്ചിട്ടത്. താരം ഒളിമ്ബിക് റെക്കോഡോടെ സ്വര്‍ണം നേടിയത്. റഷ്യ വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡ് വെങ്കലവും നേടി.

You might also like