
ഇറാന് ശേഷം ക്യൂബയെ ഉന്നംവെയ്ക്കുന്നതായി ട്രംപ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനുശേഷം ലാറ്റിനമേരിക്കാൻ രാജ്യമായ ക്യൂബയെ ലക്ഷ്യമിടുമെന്ന സൂചന നൽകിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആദ്യം ഇതൊന്ന് തീർക്കട്ടെ (ഇറാനെതിരായ യുദ്ധം), അത് പൂർത്തിയാക്കിയാൽ അടുത്തത് ക്യൂബയാണ്. സമയത്തിന്‍റെ പ്രശ്നം മാത്രമാണെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസിൽ എം.എൽ.എസ് കപ്പ് ജേതാക്കളായ ഇന്‍റർമയാമി താരങ്ങൾക്കുള്ള ആഘോഷപരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്‍റെ പ്രസ്തവാന. യു.എസിന്‍റെ ഉപരോധത്തിൽ വലയുന്ന രാജ്യമാണ് ക്യൂബ. നിലവിൽ മിഡിൽ ഈസ്റ്റിലെ യുദ്ധത്തിലാണ് വാഷിങ്ടണ്ണിന്‍റെ ശ്രദ്ധയെന്നും ട്രംപ് വ്യക്തമാക്കി. വാഷിങ്ടണ്ണുമായി കരാറിലെത്താൻ ക്യൂബ അതിയായി ആഗ്രഹിക്കുന്നുണ്ട്. ബന്ധം നല്ലനിലയിലായാൽ ക്യൂബൻ ബന്ധമുള്ള അമേരിക്കക്കാർക്ക് അവിടേക്ക് തിരിച്ചുപോകാനാകും.
