കോവിഡ് വ്യാപനം മോശമായ അവസ്ഥയിലേക്ക് -സുപ്രീംകോടതി

0

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ വ്യാപനം അത്യന്തം മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നേരിടാൻ സുസജ്ജമായിരിക്കണമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

ഡൽഹി, മഹാരാഷ്്ട്ര, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളോട് കോവിഡ് കേസുകളുടെ തൽസ്ഥിതിയും അത് നേരിടാൻ കൈക്കൊണ്ട നടപടികളും വ്യക്തമാക്കി റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കാൻ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

സ്ഥിതിഗതി മോശമാകുന്നതിനാൽ എല്ലാ സംസ്ഥാനങ്ങളും അടിയന്തര നടപടിയെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഡി,എം.ആർ. ഷാ എന്നിവരുമടങ്ങുന്ന ബെഞ്ച് വിശദീകരിച്ചു.

വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. ദിനേന 380 കോവിഡ് രോഗികളുടെ സംസ്കാരത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഐ.സി.യു ഉള്ള ആശുപത്രികളുടെയും ബെഡുകളുടെയും എണ്ണം കൂട്ടിയിട്ടുണ്ടെന്നും ഡൽഹി സർക്കാർ ബോധിപ്പിച്ചു.

ഘോഷയാത്രകൾക്കും വിവാഹാഘോഷങ്ങൾക്കും അനുമതി നൽകിയതിന് ഗുജറാത്ത് സർക്കാറിനെ ജസ്റ്റിസ് എം.ആർ ഷാ വിമർശിച്ചു.

You might also like