അൽ-ഷിഫ ആശുപത്രിയിൽ വീണ്ടും ആക്രമണം ; 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
ടെൽ അവീവ്: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേന നടത്തിയ റെയ്ഡിൽ 20 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തുവെന്നും സൈന്യം അറിയിച്ചു. രോഗികളും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളും തിങ്ങിപ്പാർക്കുന്ന ഈ ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശത്ത് സൈനികർ വ്യോമാക്രമണങ്ങൾ നടത്തി. ഓപ്പറേഷനിൽ 200-ലധികം ഭീകരരെ ഞങ്ങൾ അറസ്റ്റ് ചെയ്തു, അവർ നിലവിൽ അന്വേഷണത്തിലാണ്. ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ഒരു പ്രസ്താവനയിൽ പറയുന്നു. കൊല്ലപ്പെട്ടവരിൽ ഹമാസ് ആഭ്യന്തര സുരക്ഷാ ഓർഗനൈസേഷനിലെ പ്രത്യേക പ്രവർത്തനങ്ങളുടെ തലവൻ ഫയ്ഖ് അൽ-മഭൂഹും ഉൾപ്പെടുന്നു. ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശത്തെ കെട്ടിടങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തുകയും കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പടെ നൂറുകണക്കിനാളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുന്നത് കണ്ടുവെന്ന് പത്രപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.