
അർമേനിയയിൽ യേശുവിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമ്മിക്കാൻ പദ്ധതി.
രാഷ്ട്രീയ മോഹങ്ങളുള്ള ഒരു പ്രമുഖ വ്യവസായി തന്റെ ജന്മനാടായ അർമേനിയയിൽ യേശുക്രിസ്തുവിന്റെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമ്മിക്കാൻ പദ്ധതിയിടുന്നു. “ക്രിസ്തുമതം അർമേനിയയുടെ പുതിയ മുഖമുദ്രയായി മാറും” എന്നും, ഈ പ്രതിമ “അർമേനിയയുടെ തിരിച്ചറിയൽ അടയാളം” (calling card) ആയിത്തീരുമെന്നും പറഞ്ഞു.
101 മീറ്റർ (331 അടി) ഉയരമുള്ള ഈ സ്മാരകം, സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്റർ (8,200 അടി) ഉയരത്തിലുള്ള ഹാറ്റിസ് പർവതത്തിന്റെ മുകളിലായാണ് സ്ഥാപിക്കുക. യെരേവനിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പർവതത്തിലെ പ്രതിമ, അർമേനിയൻ തലസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് അടുത്തിടെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ത്സാരുക്യാന് 4 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. മുൻ കായികതാരവും വിവാദ വ്യക്തിത്വവുമായ ഇദ്ദേഹം, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള ദശകങ്ങളിൽ ചൂതാട്ടം, മദ്യം, ഖനനം എന്നീ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു എന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.
