
റഷ്യൻ എണ്ണശുദ്ധീകരണശാല ലക്ഷ്യമിട്ട് യുക്രൈൻ ആക്രമണം; 13 മരണം
മോസ്കോ: റഷ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ തതാറസ്താൻ പ്രവിശ്യയിലെ നിഷ്നെകാം സ്കിൽ നഗരത്തിൽ തിങ്കളാഴ്ച യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 75 പേർക്ക് പരിക്കേറ്റു. ഇവിടത്തെ ജനവാസമേഖല കേന്ദ്രീകരിച്ചും യുക്രൈൻ ആക്രമണമുണ്ടായി.
യുക്രൈൻ അതിർത്തിയിൽനിന്ന് 1200 കിലോമീറ്റർ അകലെയാണ് നഗരം. രണ്ട് എണ്ണശുദ്ധീകരണ ശാലകളും ഒരു പെട്രോകെമിക്കൽ പ്ലാൻ്റും നിഷ്‌നെകാംസ്‌കിലുണ്ട്. റഷ്യയുടെ ഊർജമേഖലയെ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ യുക്രൈൻ അടുത്തിടെ കടുപ്പിച്ചിരുന്നു. ഇത് റഷ്യയിൽ ഇന്ധനക്ഷാമത്തിനും കാരണമായിട്ടുണ്ട്.
