കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. അഞ്ചു പേർ മരിച്ചു.

0

തിരുവനന്തപുരം : കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. അഞ്ചു പേർ മരിച്ചു. പലയിടങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലും ഗതാഗത തടസ്സവുമുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതമുണ്ടായത്. ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു. കോട്ടയത്ത് മലയോര മേഖലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനമുണ്ട്.

വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് വൈക്കം സ്വദേശി മരിച്ചു. ചെമ്പ് കിഴക്കേകാട്ടമ്പള്ളി സദാനന്ദന്‍ (57) ആണ് മരിച്ചത്. വേമ്പനാട്ടുകായലിന്റെ ചെമ്പ് കാട്ടിക്കുന്ന് ഭാഗത്തായിരുന്നു അപകടം. മാവേലിക്കരയില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മാവേലിക്കര സ്വദേശി അരവിന്ദാണ് മരിച്ചത്. ഇടുക്കി മറയൂര്‍ കോവില്‍ക്കടവില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. പാമ്പാര്‍ സ്വദേശി രാജന്‍ (57) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.

You might also like