ലഖ്‌നൗ: ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അഗ്നിബാധ. എസ് വി3112 എന്ന വിമാനത്തിലാണ് തീ ഉയരുന്നത് കണ്ടത്. വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രാക്കാരെ ഒഴിപ്പിക്കുകയായിരുന്നു.

0

ലഖ്‌നൗ: ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അഗ്നിബാധ. എസ് വി3112 എന്ന വിമാനത്തിലാണ് തീ ഉയരുന്നത് കണ്ടത്. വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രാക്കാരെ ഒഴിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ഇടത് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്.

ഉടനെ തന്നെ പൈലറ്റ് വിമാനം മാറ്റി നിര്‍ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. തുടര്‍ന്ന് വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയിരിക്കുകയാണ്.

 

You might also like