
ഖത്തറിനെ തൊട്ടാൽ സൗത്ത് പാഴ്സ് വാതകപ്പാടം തകർക്കും; ഇറാന് ട്രംപിന്റെ അന്ത്യശാസനം
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഖത്തറിലേക്കും വ്യാപിക്കുന്നു. ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ ഇസ്രായേൽ ഇനി ആക്രമണം നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ, ഖത്തറിന്റെ ഊർജ്ജ നിലയങ്ങളെ ലക്ഷ്യം വെച്ചാൽ ഇറാനെതിരെ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ ഇസ്രായേൽ നേരത്തെ നടത്തിയ ആക്രമണം ദേഷ്യം മൂലം സംഭവിച്ചതാണെന്നും, അതിൽ അമേരിക്കക്കോ ഖത്തറിനോ യാതൊരു പങ്കുമില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറിലെ എൽ.എൻ.ജി (LNG) പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണം അന്യായമാണെന്ന് ട്രംപ് പറഞ്ഞു. സൗത്ത് പാഴ്സ് ആക്രമണത്തിൽ ഖത്തറിന് പങ്കുണ്ടെന്ന തെറ്റായ ധാരണയിലാണ് ഇറാൻ ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
