ഇന്ത്യയെ ലക്ഷ്യമാക്കി ഭൗമ നിരീക്ഷണം വിപുലപ്പെടുത്തി പാകിസ്ഥാന്‍

0

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമാക്കി ഭൗമ നിരീക്ഷണം വിപുലപ്പെടുത്തി പാകിസ്ഥാന്‍. കഴിഞ്ഞ പതിനാറ് മാസത്തിനിടെ ആറ് ഉപഗ്രഹങ്ങളാണ് പാകിസ്ഥാന്‍ വിക്ഷേപിച്ചത്.

പുതുതായി വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യ, ജമ്മു കാശ്മീര്‍ മേഖലകള്‍ എന്നിവയുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്താന്‍ സാധിക്കുന്ന ഭ്രമണപഥങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിന് ശേഷം വെടിനിര്‍ത്തല്‍ കരാറിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പാകിസ്ഥാന്‍ ആകാശ നിരിക്ഷണം വിപുലീകരിച്ചിരിക്കുന്നത്. ചൈനയുടെ സഹായത്തോടെയാണ് പാകിസ്ഥാന്റെ ഈ നീക്കം.

ആറ് എന്നീ ഉപഗ്രഹങ്ങളാണ് ഇക്കാലയളവില്‍ വിക്ഷേപിച്ചത്. കൃഷി, ദുരന്ത നിവാരണം, വിഭവ നിരീക്ഷണം തുടങ്ങിയ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള പദ്ധതികളായാണ് പാകിസ്ഥാന്‍ ഈ ദൗത്യങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ആധുനിക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ക്ക് സൈനിക നിരീക്ഷണത്തിനു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന ഇരട്ട ശേഷിയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു

You might also like