കാലവർഷക്കെടുതി : ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി.

0

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. വെള്ളം കയറിയ എല്ലാ വീടുകൾക്കും 10,000 രൂപ ധനസഹായം നൽകാനും, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുമാണ് തീരുമാനം.

മുഖ്യമന്ത്രി വി.ഡി സതീശൻ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതിയുടെ അവലോകനം നടത്തി. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,748 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിൽ 157, കോട്ടയത്ത് 154, ആലപ്പുഴയിൽ 81 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

ഇതുവരെ മഴക്കെടുതിയിൽ 26 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തു. 1,882 ഹെക്ടർ കൃഷിയിടം നശിച്ചതോടെ 23,537 കർഷകർക്ക് തിരിച്ചടിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like