നൈജീരിയൻ ജിഹാദികൾ കൊലചെയ്ത 40 ക്രിസ്ത്യാനികളിൽ 12 കുട്ടികളും

0

ആഗസ്റ്റ് 15, 25 തീയതികളിൽ നൈജീരിയയിലെ ജോസിലും പരിസരത്തും നടന്ന നിരവധി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 40 ക്രിസ്ത്യാനികളിൽ 12 കുട്ടികളും ഉൾപ്പെടുന്നു. 25 –ന് രാത്രി, 16 ക്രിസ്ത്യാനികളെ വെട്ടുകത്തികളും തോക്കുകളും ഉപയോഗിച്ച് കൊല ചെയ്യുകയും 17 പേരെ ഫുലാനി തീവ്രവാദികൾ അവരുടെ വീടുകൾക്ക് തീയിട്ടു ചുട്ടുകൊല്ലുകയും ചെയ്യുകയായിരുന്നു.

വീട് കത്തിക്കലിൽ തിരിച്ചറിയാനാവാത്ത വിധം കത്തിക്കപ്പെട്ടത്, 4 വയസ്സുള്ള ഒരു പെൺകുട്ടിയും, തിമാറ ഇഷായ; 5 വയസ്സുള്ള ഒരു പെൺകുട്ടി, ഗുഡ്നെസ് ബാല; 8 വയസ്സുള്ള ഒരു പെൺകുട്ടി, ലോവിന മാർക്കസ്; 13 വയസ്സുള്ള ഒരു പെൺകുട്ടി, സൂസന ഇഷായ; ഹലീമ അസാബുലു, 90; സിൽവിയ അജിദ, 56; പോളിന അസബുലു, 50; ഡെബോറ അസബുലു, 37; ബ്രിജിറ്റ് നഥാനിയേൽ, 20; എഫ്രെയിം ഹോസിയ (9) ആണ് കൊല്ലപ്പെട്ടത്. ടൈറ്റസ് ബിട്രസ്, 13; ടൈറ്റസ് അജിദ, 16; സിൽവാനസ് ദൗദ, 17; ബർണബ ഹോസിയ, 17; യുനാന ബിട്രസ്, 17; യഹാനും സോളമൻ (18), ബാബുക ബിട്രസ് (75) എന്നിവരാണ് ചുട്ടു കൊല്ലപ്പെട്ടത്.

15 –ന് മൂന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് ക്രിസ്ത്യാനികൾ പ്രദേശത്ത് കൊല്ലപ്പെട്ടു. “(റാഡിക്കൽ) ഇസ്ലാമിസ്റ്റുകൾ എന്റെ മരുമകളെ പള്ളിയിൽ നിന്ന് തിരികെ വരുമ്പോൾ കൊന്നു! അവളുടെ രക്തം സംസാരിക്കട്ടെ! ” കൊല്ലപ്പെട്ട വിദ്യാർത്ഥികളിലൊരാളായ ബിട്രസ് ഡാൻബോയിയുടെ അമ്മാവനായ ഗോഡ്വിൻ ടെൻഗോംഗ് പറഞ്ഞു. “അവൾ ശരിക്കും ഒരു രക്തസാക്ഷിയാണ്,” ബിട്രസിന്റെ മറ്റൊരു ബന്ധുവായ ഡാനിയൽ ഡാലിയോപ്പ് പറഞ്ഞു. “നമ്മുടെ നഷ്ടം എന്നാൽ സ്വർഗ്ഗത്തിന്റെ നേട്ടം. യേശു കർത്താവായി തുടരുന്നു. ”

You might also like