ഡാളസ്സില്‍ പതിയിരുന്നാക്രമണം; ഗണ്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു, പോലീസുകാർക്ക്‌ ഉള്‍പ്പടെ പരിക്ക്‌

0

ഡാളസ്: ശനിയാഴ്ച വൈകീട്ട് 7 മണിയോടെ ഹാൾട്ടൺ സിറ്റിക്കു സമീപമുള്ള വീട്ടിൽ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് ഗൺമാൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പോലീസ് ഓഫീസർമാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജൂലായ് 3 ഞായറാഴ്ച സർജന്റ് റിക്ക് അലക്സാണ്ടർ അറിയിച്ചു.

വെടിയേറ്റ പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല. വീട്ടിലുണ്ടായിരുന്ന പ്രായമായ ഒരു സ്ത്രീയാണ് 911 വിളിച്ചു പോലീസിനെ വിവരം അറിയിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് കോളിൻ ഡേവിസി(33)ന്റെ മൃതദ്ദേഹം വീടിനു പുറത്തും, ആംബർ സായിയുടെ(32) മൃതദേഹം വീട്ടിനകത്തും കണ്ടെത്തി . വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രണ്ടു പേരെ കൊലപ്പെടുത്തിയശേഷം പ്രതി 28 വയസ്സുള്ള എഡ് വേർഡ് ഫ്രീമാൻ വീടിനകത്ത് പ്രതിരോധം തീർത്ത പോലീസിന് നേരെ നിറയൊഴിച്ചു. പോലീസ് തിരിച്ചും വെടിവെച്ചു. നിരവധി വെടിയൊച്ച കേട്ടതായി സമീപവാസികൾ പറഞ്ഞു. ഒടുവിൽ അക്രമി സ്വയം വെടിവെച്ചു ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ കൈവശം മിലിട്ടറിക്കാർ ഉപയോഗിക്കുന്ന റൈഫിളും, ഒരു ഹാൻഡ് ഗണ്ണും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഹാൾട്ടൺ സിറ്റിയിലെ ക്രൈസ്റ്റ് ദി കിംഗ് ലൂതറൻ ചർച്ചിനു സമീപമായിരുന്നു വെടിവെപ്പുണ്ടായത്. ഗൺമാൻ എഡ് വേർഡ് 2014 മുതൽ യു.എസ്. ആർമി ഇൻഫാൻട്രി ടീം ലീഡറാണെന്ന് സ്ഥിരീകരികാത്ത റിപ്പോർട്ടിൽ പറയുന്നു. ഹൂമൊൻ വെടിവെപ്പു നടത്തുന്നതിനുള്ള കാരണത്തെ കുറിച്ചു പോലീസ് നിശ്ശബ്ദത പാലിച്ചു

You might also like