ഡല്‍ഹിയില്‍ പ്രാര്‍ഥനാ യോഗത്തിനിടെ ക്രിസ്ത്യന്‍ പള്ളിക്കും വിശ്വാസികള്‍ക്കും നേരെ അക്രമം

0

ന്യൂഡല്‍ഹി: ഒരു സംഘം സംഘപരിവാർ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കും വിശ്വാസികള്‍ക്കും നേരെ അക്രമം നടത്തുകയും ബൈബിള്‍ കീറാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.

ഡല്‍ഹിയിലെ താഹിര്‍പൂരില്‍ 20 ഓളം പേരടങ്ങുന്ന ആള്‍ക്കൂട്ടം അക്രമം നടത്തിയെന്നാണ് ആരോപണം. രാവിലെ 10.40 മണിക്ക് പ്രാര്‍ഥനാ യോഗത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പാസ്റ്റര്‍ സത്പാല്‍ ഭാട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
മുദ്രാവാക്യം വിളികളോടെ പള്ളിക്കകത്തേക്ക് കടന്ന അക്രമിസംഘം സ്ത്രീകളടക്കമുള്ള ക്രിസ്ത്യാനികളെ വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. ആള്‍ക്കൂട്ടം യേശുവിന്റെ ചിത്രങ്ങള്‍ നശിപ്പിക്കുകയും ബൈബിള്‍ കീറാന്‍ ശ്രമിക്കുകയും ചെയ്തതായും ചില പുരുഷന്മാരെ പുറത്തേക്ക് വലിച്ചിഴച്ചതായും പരാതിയിലുണ്ട്. ഡെമോക്രസി ന്യൂസ് ഇന്ത്യ പങ്കിട്ട വീഡിയോയില്‍ സംഗീതോപകരണങ്ങളും നശിപ്പിച്ചതായി കാണിക്കുന്നു.
You might also like