വെടിനിർത്തലിന് ഖത്തറും ഈജിപ്തും ഹമാസ് നേതൃത്വത്തിന്മേൽ സമ്മർദ്ദം ചെലുത്തുന്നു

0

ടെൽ അവീവ് : ഇസ്രയേലും ഹമാസും തമ്മിൽ കെയ്‌റോയിൽ നടന്ന പരോക്ഷ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരാൻ ഖത്തറും ഈജിപ്തും തീവ്രവാദ സംഘടനയായ ഹമാസിന്മേൽ സമ്മർദ്ദം ചെലുത്തുന്നു.

ഞായറാഴ്ചയാണ് ചർച്ച നടന്നത്. വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഹമാസ് നേതാവ് ഖലീൽ അൽ ഹിയ്യയെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് മധ്യസ്ഥർ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഇൻ്റലിജൻസ് മേധാവി മേജർ ജനറൽ അബ്ബാസ് കലേം ഖലീൽ അൽ ഹിയ്യയും ഒസാമ ഹംദാനും ഉൾപ്പെടെയുള്ള ഹമാസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയതായി ഈജിപ്ഷ്യൻ സർക്കാർ വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദോഹയിലും കെയ്‌റോയിലും നടന്ന പരോക്ഷമായ പരോക്ഷ സമാധാന ചർച്ചകൾക്ക് ശേഷവും വെടിനിർത്തൽ വിജയിച്ചിട്ടില്ലെന്നത് ഓർക്കാം.ഇസ്രയേൽ നേതൃത്വവുമായും ഖത്തർ പ്രധാനമന്ത്രിയുമായും ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായും കൂടിക്കാഴ്ച നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ വെടിനിർത്തൽ കരാറിലെത്താൻ മധ്യസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.

You might also like