ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം ; 19 പേർ കൊല്ലപ്പെട്ടു

0

ഡെയ്‌ർ അൽ ബലാ: ഗാസയിൽ തീരപ്രദേശമായ മവാസിയിലെ അഭയാർഥിക്കൂടാരങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 പേർ മരിച്ചു. സുരക്ഷിതമേഖലയായി ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്ന മവാസിയിൽ ലക്ഷക്കണക്കിനുപേർ അഭയാർഥികളായി കഴിയുന്നുണ്ട്. ഗാസയുടെ തെക്കുള്ള പ്രധാനനഗരമായ ഖാൻ യൂനിസിനടുത്താണ് മവാസി. പക്ഷെ ഹമാസിന്റെ കമാൻഡ് സെൻറർ ഇവിടെയുണ്ടായിരുന്നെന്നും അതിനുനേരേയാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിലുൾപ്പെട്ടവരും ഇവിടെയുണ്ടായിരുന്നെന്നാണ് സൈന്യത്തിന്റെ അവകാശവാദം. വ്യോമനിരീക്ഷണത്തിലൂടെ ശത്രുതാവളം മനസ്സിലാക്കി അവമാത്രം ലക്ഷ്യമിടാൻ കഴിയുന്ന ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ, ഈ പ്രദേശത്ത് തങ്ങളുടെ പോരാളികളുണ്ടായിരുന്നില്ലെന്ന് ഹമാസ് പ്രസ്താവനയിൽ പറയുന്നു.

You might also like