ആക്രമണം തുടർന്ന് ഇസ്രയേൽ; തെക്കൻ ലെബനനിൽ വ്യാമാക്രമണം
ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ വ്യാമാക്രമണം. തെക്കൻ ലെബനനിലാണ് ഇസ്രയേൽ വിമാനങ്ങൾ ബോംബാക്രമണം നടത്തിയത്. പേജർ വാക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ബോംബാക്രമണം നടത്തിയത്. 20 പേരാണ് വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരിച്ചത്. പേജർ ആക്രമണത്തിനു പിറ്റേന്നാണ് ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് വാക്കി ടോക്കി സ്ഫോടനങ്ങൾ ഉണ്ടായത്. ലബനനിലുടനീളം ഹിസ്ബുള്ളകളുടെ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു. ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.