നാസികളില്‍ നിന്നും രക്ഷപ്പെട്ട ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ റെജിനെ കാനെറ്റി നൂറിന്റെ നിറവില്‍

0

 

 

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ നാസികളുടെ ആക്രമണത്തെ ഭയന്ന് ബള്‍ഗേറിയയില്‍ നിന്നും പാലസ്തീനിലേക്ക് ജലമാര്‍ഗ്ഗം അതിസാഹസികമായി പലായനം ചെയ്തതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ അയവിറക്കുകയാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കന്യാസ്ത്രീമാരില്‍ ഒരാളായ സിസ്റ്റര്‍ റെജിനെ കാനെറ്റി. തന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് ക്രിസ്ത്യന്‍ മീഡിയ സെന്ററിനു നല്‍കിയ അഭിമുഖത്തിലാണ് യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സിസ്റ്റര്‍ റെജിനെ തന്റെ സാഹസികത നിറഞ്ഞ ജീവിത കഥ വിവരിച്ചത്. തിയോഡോര്‍ മേരി റാറ്റിസ്ബോണേ സ്ഥാപിച്ച ‘ഔര്‍ ലേഡി ഓഫ് സിയോന്‍’ സഭാംഗമാണ് സിസ്റ്റര്‍ റെജിനെ. ഇക്കഴിഞ്ഞ മെയ് 19നാണ് സിസ്റ്ററിന് നൂറു തികഞ്ഞത്.

തനിക്ക് നൂറു വയസ്സായി എന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ലെന്നും, തന്റെ ജീവിതം സാഹസികതകള്‍ നിറഞ്ഞതായിരുന്നെന്നും പറഞ്ഞ സിസ്റ്റര്‍ താനിപ്പോള്‍ വളരെയേറെ സന്തുഷ്ടയാണെന്നും കൂട്ടിച്ചേര്‍ത്തു. യഹൂദരാണെങ്കിലും ബള്‍ഗേറിയിലായിരുന്നു സിസ്റ്ററും കുടുംബം താമസിച്ചിരുന്നത്. ‘ഔര്‍ ലേഡി ഓഫ് സിയോന്‍’ സഭ നടത്തിയിരുന്ന ഫ്രഞ്ച് സ്കൂളിലായിരിന്നു പഠനം. പഠനത്തിന്റെ അവസാന വര്‍ഷമായ 1940 ആയപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമായി. യഹൂദ വംശജരായതു കൊണ്ടുതന്നെ നാസികളുടെ ആക്രമണ ഭീഷണിയിലായ തങ്ങളെ സംരക്ഷിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞ് ബള്‍ഗേറിയയും കൈവിട്ടതോടെ പലായനം അല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായതായി സിസ്റ്റര്‍ പറയുന്നു.

You might also like