ബർമീസ് സൈന്യം ചിൻ സംസ്ഥാനത്ത് ഒരു ബാപ്റ്റിസ്റ്റ് പള്ളി ആക്രമിച്ചു

0

മ്യാൻമറിലെ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ചിൻ സംസ്ഥാനത്ത്‌ ബർമീസ് സൈന്യവും (ടാറ്റ്മാഡോ) പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകളും തമ്മിലുള്ള തീവ്രമായ പോരാട്ടത്തെത്തുടർന്ന്, സെപ്റ്റംബർ 14-ന്, ടാറ്റ്മാഡോ തന്തലാംഗ് ടൗൺഷിപ്പിലെ ഒരു ബാപ്റ്റിസ്റ്റ് പള്ളിക്ക് നേരെ ഷെല്ലാക്രമണം നടത്തി. ജോൺസൺ മെമ്മോറിയൽ ബാപ്റ്റിസ്റ്റ് ചർച്ച്ച്ചിനു നേരെ രാത്രിയിൽ പീരങ്കി വെടിവെപ്പ് നടത്തിയതായാണ്‌ റിപ്പോർട്ട്‌.

പള്ളിയുടെ ജനൽച്ചില്ലുകൾ തകർന്ന് മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ, തദ്ദേശവാസികൾ പള്ളിയിൽ അഭയം പ്രാപിച്ചിരിക്കാമെന്നോ അല്ലെങ്കിൽ ചിൻ ജനതയുടെ മതപരമായ ചിഹ്നം നശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നോ അനുമാനിച്ചാണ് ടാറ്റ്മാഡോ പള്ളി ആക്രമിച്ചത്.

കഴിഞ്ഞയാഴ്ച ചിൻ നാഷണൽ ആർമിയും ലോക്കൽ റെസിസ്റ്റൻസ് ഗ്രൂപ്പായ ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) ചേർന്ന ഒരു സംഘം സൈനിക ഔട്ട്‌പോസ്റ്റ് മറികടന്നതിനെത്തുടർന്ന് ലംഗ്ലർ ഗ്രാമത്തിലെ ടാറ്റ്മാഡോ ബോംബെറിഞ്ഞതിന് ശേഷമായിരുന്നു ആക്രമണം.

കഴിഞ്ഞ വാരാന്ത്യത്തിൽ 12 ടാറ്റ്മാഡോ സൈനികർ കൊല്ലപ്പെടുകയും അവരുടെ ക്യാമ്പ് കത്തിക്കുകയും ചെയ്തു. സിഡിഎഫ് പറയുന്നതനുസരിച്ച്, സെപ്റ്റംബർ 12 ന് 400 ലധികം പോരാളികൾ ക്യാമ്പിനെ മറികടന്നിരുന്നു. സിവിലിയൻ സേനകൾ നേടിയ ചെറിയ വിജയം ഉണ്ടായിരുന്നിട്ടും, അവിടെ താമസിക്കുന്നവർ സുരക്ഷിതരല്ല, കാരണം ടാറ്റ്മാഡോയ്ക്ക് ഉടൻ ഗ്രാമങ്ങളിൽ പുതിയ ആക്രമണങ്ങൾ നടത്താൻ കഴിയും എന്നതാണ്‌ വസ്തുത.

ആയിരത്തിലധികം ആളുകൾ ഇതിനകം തന്നെ ഇന്ത്യയിലെ സമീപ പ്രദേശങ്ങളിലേക്ക്‌ പലായനം ചെയ്തു.

You might also like