രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രൈൻ സ്ത്രീയെ കൊലപ്പെടുത്തി റഷ്യൻ സൈന്യം

0

രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രൈൻ സ്ത്രീയെ റഷ്യൻ സൈന്യം കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. കീവിൽ മരുന്ന് വാങ്ങാനിറങ്ങിയ സ്ത്രീയെ ടാങ്കിൽ നിന്ന് വെടിയുതിർത്താണ് കൊലപ്പെടുത്തിയതെന്ന് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർക്കൊപ്പം അമ്മയും ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വലേരിയ മക്സേസ്ക എന്ന യുവതി, അമ്മ ഐറിന, ഡ്രൈവർ യരോസ്ലാവ് കൊല്ലപ്പെട്ടത്. കീവിൽ തന്നെ തുടരാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, അമ്മയുടെ മരുന്ന് തീർന്നതോടെ ഇവർ പുറത്തിറങ്ങുകയായിരുന്നു. യാത്രക്കിടെ ഒരു റഷ്യൻ സൈനിക വ്യൂഹത്തിനു കടന്നുപോകാനായി ഇവർ വാഹനം നിർത്തി. ഇതിനിടെയാണ് റഷ്യൻ ടാങ്ക് വെടിയുതിർത്തത്യുക്രൈനിലെ മെലിറ്റോപോൾ മേയറെ തടവിലാക്കിയ റഷ്യൻ സൈന്യത്തിന്റെ നടപടിയിൽ പ്രതിഷേധം കനക്കുകയാണ്. മെലിറ്റോപോൾ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയർ ഇവാൻ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈനികർ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ റഷ്യ പുതിയ മേയറെ നിയമിക്കുകയും ചെയ്തു..

You might also like