പ്ലസ്ടു മാർക്ക് പരിഗണിക്കില്ല; കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ

0

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതൽ പൊതുപരീക്ഷ. ജെ.എൻ.യു, ഡൽഹി തുടങ്ങി 45 സർവകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾ പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ് കേന്ദ്ര സർവകലാശാലകളിലെ പ്രവേശന നടപടികളിലെ മാറ്റം. വരുന്ന ജൂലായിൽ ആദ്യ പ്രവേശന പരീക്ഷ നടക്കും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസ് സിബിഎസ്സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുകയെന്ന് യുജിസി അറിയിച്ചു. സംവരണത്തെ ബാധിക്കില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സർവകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയിൽ വരുമെന്ന് യുജിസി ഉത്തരവിൽ പറയുന്നു. നാഷണൽ ടെസ്റ്റ് ഏജൻസിയ്ക്കാണ് പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

You might also like