യുക്രൈനില്‍ കൊല്ലപ്പെട്ടത് 20,000 റഷ്യന്‍ സൈനികര്‍

0

ഒരു മാസവും രണ്ടാഴ്ചയും പിന്നിടുന്ന റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്‍റെ വേഗത കുറഞ്ഞിരിക്കുകയാണ്. എന്നാല്‍, യുക്രൈന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് പ്രത്യേകിച്ച് ബെലാറൂസില്‍ നിന്ന് യുക്രൈന്‍ അക്രമണം നടത്തിയിരുന്ന തങ്ങളുടെ സൈന്യത്തെ റഷ്യ പിന്‍വലിക്കുകയാണെന്നും ഇങ്ങനെ പിന്‍വലിക്കുന്ന സൈന്യത്തെ രാജ്യത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വിന്യസിക്കാനായി തയ്യാറെടുക്കുകയും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ കീവിന് നേര്‍ക്കുള്ള ഭീഷണിയില്‍ നിന്നും യുക്രൈന് താത്കാലിക ആശ്വാസമായി. അതിനിടെ യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യന്‍ സേനയ്ക്ക് തങ്ങളുടെ 20,000 ത്തോളം സൈനികരെ നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

You might also like