ബോസ്റ്റണില്‍ സാത്താനിക കോണ്‍ഫറന്‍സിനെതിരെ പ്രാര്‍ത്ഥനയുമായി വിശ്വാസി സമൂഹം

0

ബോസ്റ്റണ്‍: സംഗീത ഉപകരണങ്ങളും, ഗീതങ്ങളുമായി നൂറിലധികം ക്രൈസ്തവര്‍ ബോസ്റ്റണിലെ മാരിയട്ട് കോപ്ലിയില്‍ നടന്ന സാത്താനിക കോണ്‍ഫറന്‍സിന് മുന്നില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി വിശ്വാസി സമൂഹം. ദി അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫെന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി, ആന്‍ഡ്‌ പ്രോപ്പര്‍ട്ടി (ടി.എഫ്.ടി) നടത്തിയ പ്രാര്‍ത്ഥന റാലിയില്‍ നിരവധി പേരാണ് പങ്കുചേര്‍ന്നത്. വാദ്യഘോഷങ്ങളും, “പരിശുദ്ധ രാജ്ഞിക്ക് സ്തുതി”, “അമേരിക്ക, മനോഹരി” തുടങ്ങിയ മരിയന്‍ ഗാനങ്ങളും, പ്രാര്‍ത്ഥനയുമായി  സംഘം സംഘമായിട്ടാണ് റാലി മാരിയട്ട് തെരുവിലൂടെ നീങ്ങിയത്.

ഏപ്രില്‍ 28 മുതല്‍ 30 വരെ ‘ദി സാത്താനിക് ടെംപിളി’ന്റെ (ടി.എസ്.ടി) വാര്‍ഷിക കോണ്‍ഫറന്‍സായ ‘സാത്താന്‍കോണ്‍’ നടന്നത്. സാത്താനെതിരെ ഹോണ്‍ മുഴക്കൂ എന്നെഴുതിയ ബാനര്‍ ഒരാള്‍ റോഡിലൂടെ കടന്നുപോയ ഡ്രൈവര്‍മാരെ ഉയര്‍ത്തി കാണിച്ചത് റാലിയിലെ വേറിട്ട കാഴ്ചയായി. നിരവധി ഡ്രൈവര്‍മാരാണ് സാത്താനെതിരെ ഹോണ്‍ മുഴക്കിയത്. യുവജനങ്ങളും, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുമടങ്ങുന്ന മറ്റൊരു സംഘം ചുവന്ന ഷാളുകളും ധരിച്ചാണ് റാലിയില്‍ പങ്കെടുത്തത്. ക്രിസ്ത്യന്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്നെഴുതിയ ഒരു ട്രക്കും “സ്കൂളിനു ശേഷമുള്ള സാത്താന്‍ ക്ലബ്ബുകള്‍ വേണ്ട” എന്ന മുദ്രാവാക്യവുമായി തെരുവില്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.

പൊതു മതനിന്ദക്കും, സാത്താനികതയെന്ന പാപത്തിനും പ്രായശ്ചിത്തം ചെയ്തുകൊണ്ട് രാഷ്ട്രത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് ടി.എഫ്.പി യുടെ യുവജന കൊ-ഓര്‍ഡിനേറ്ററായ ജോണ്‍ റിച്ചി പറഞ്ഞു. ‘പാരമ്പര്യം, കുടുംബം, സ്വഭാവം’ ഇവ ക്രിസ്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാത്താനിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് അത്യന്തം അപകടകരമാണെന്നും യുവജനങ്ങളെ ദൈവത്തോടു അടുപ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും ക്രോസ് ബെയേഴ്സിന്റെ ഭാഗമായി റാലിയില്‍ പങ്കെടുത്ത ഡോണ ഫാരെല്‍-പെലിസിയര്‍ ദമ്പതികള്‍ പറഞ്ഞു.

You might also like