ഫിലിപ്പീൻസിലും ഫ്രാൻസിലും ഭീകരാക്രമണം; ഫിലിപ്പീൻസില്‍ സ്ഫോടനമുണ്ടായത് കുര്‍ബാനയ്ക്കിടെ

0

മനില: ഫിലിപ്പീന്‍സിലും ഫ്രാന്‍സിലും ഭീകരാക്രമണം. ഫിലിപ്പീന്‍സില്‍ നാലുപേരും പാരീസില്‍ ഒരാളും കൊല്ലപ്പെട്ടു.

ഫിലിപ്പീന്‍സില്‍ കുര്‍ബാനയ്ക്കിടെയുണ്ടായ സ്‌ഫോടനത്തിലാണ് മൂന്നു സത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപപെട്ടത്.50 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തെക്കന്‍ ഫിലിപ്പീന്‍സിലെ മറാവി നഗരത്തിലെ മിന്‍ഡനാവ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ജിംനേഷ്യത്തിലാണ് സ്‌ഫോടനമുണ്ടായത്. പാരിസില്‍ ഐഫല്‍ ടവറിനു സമീപം ജര്‍മന്‍ സഞ്ചാരി കുത്തേറ്റു മരിച്ചു. ഒരു ബ്രിട്ടിഷ് സഞ്ചാരിയുള്‍പ്പെടെ രണ്ടു പേര്‍ക്കു പരുക്കേറ്റു. കത്തിയും ചുറ്റികയുമായി ആക്രമണം നടത്തിയ ഫ്രഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016 ല്‍ ഒരു ആക്രമണക്കേസില്‍ അറസ്റ്റിലായി 4 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് അക്രമിയെന്നു പൊലീസ് പറഞ്ഞു.

ഫിലിപ്പീന്‍സിലെ സ്‌ഫോടനത്തിനു പിന്നില്‍ വിദേശ ഭീകരരാണെന്നു പ്രസിഡന്റ് ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ ആരോപിച്ചു. തെക്കന്‍ ഫിലിപ്പീന്‍സിലെ മഗുണ്ടിനാവ് പ്രവിശ്യയിലെ ഡേറ്റു ഹോഫര്‍ പട്ടണത്തില്‍ വെള്ളിയാഴ്ച 11 ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാവിലെ കുര്‍ബാനയ്ക്കിടെ ഉണ്ടായ സ്‌ഫോടനത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. കത്തോലിക്കാ ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പീന്‍സ്.

You might also like