ബിഹാറിൽ‌‌‌ പാലങ്ങൾ തകർന്ന സംഭവം ; അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു

0

പാറ്റ്ന: ബിഹാറിൽ‌‌‌ 11 ദിവസത്തിനിടെ അഞ്ചുപാലങ്ങൾ തകർന്ന സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മധുബനി ജില്ലയിലെ ജഞ്ജർപൂരിൽ നിർമാണത്തിലിരുന്ന പാലമാണ് അവസാനമായി തകർന്നത്. 77 മീറ്റർ നീളമുള്ള പാലത്തിന്‍റെ രണ്ട് തൂണുകൾക്കിടയിലുള്ള ഗർഡറിന്‍റെ ഒരു ഭാഗമാണ് തകർന്നത്. മൂന്നുകോടി രൂപ ചെലവിൽ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിർമിക്കുന്ന പാലമാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. ജൂൺ 18 ന് അരാരിയയിൽ ബക്ര നദിക്ക് കുറുകെ 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം തകർന്നിരുന്നു. ജൂൺ 22 ന് സിവാനിലെ ഗണ്ഡക് നദിക്ക് കുറുകെയുള്ള ഒരു പാലവും തകർന്നു വീണിരുന്നു. ജൂൺ 23ന് കിഴക്കൻ ചമ്പാരനിൽ ഒന്നര കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന പാലം തകർന്നു.

You might also like