ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ മൃതദേഹം കുടുംബത്തിന് ഇന്ന് വൈകിട്ടോടെ കൈമാറിയേക്കും.

0

ബെംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ മൃതദേഹം കുടുംബത്തിന് ഇന്ന് വൈകിട്ടോടെ കൈമാറിയേക്കും. ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക. അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയാറാക്കിയിട്ടുണ്ട്.
അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാംപിൾ ലാബിലേക്ക് എത്തിക്കാൻ വൈകിയത്.

അർ‌ജുന്റെ വീടിന്റെ പരിസരത്താകും അന്ത്യകർമങ്ങൾ നടക്കുക. ലോറി ഉടമയായ മനാഫ് നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോവുക. ജൂലൈ 16 ന് രാവിലെയാണ് ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതും അർജുനെ കാണാതായതും

You might also like