ഹിസ്ബുള്ളയ്ക്കു നേരേ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; 60 ഭീകരരെ വധിച്ചു

0

ടെൽ അവീവ്: ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം തുടരുന്ന ഇസ്രേലി സേന തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. ബുധനാഴ്ച ഹിസ്ബുള്ളയുടെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്നും 60 ഭീകരർ കൊല്ലപ്പെട്ടെന്നും ഇസ്രേലി സേന ഇന്നലെ അറിയിച്ചു.

തെക്കൻ ലബനനിൽ ഹിസ്ബുള്ളകൾ എട്ട് ഇസ്രേലി കമാൻഡോകളെ പോരാട്ടത്തിൽ വധിച്ചതിനു പിന്നാലെയാണ് ഇസ്രയേൽ വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. ബുധനാഴ്ച ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന്‍റെ ഹൃദയഭാഗത്തും ഇസ്രേലി സേന ആക്രമണം നടത്തി. ഹിസ്ബുള്ളകൾ നടത്തുന്ന ആരോഗ്യകേന്ദ്രം ലക്ഷ്യമിട്ടാണ് ബഹുനിലക്കെട്ടിടത്തിൽ ബോംബിട്ടത്. ലബനീസ് പാർലമെന്‍റിനു മീറ്ററുകൾ അകലെ ആയിരുന്നു ആക്രമണം.

ഹിസ്ബുള്ളാ ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലെ ദാഹിയേ പ്രദേശത്തും ശക്തമായ ബോംബിംഗ് ഉണ്ടായി. ദാഹിയേയിൽ ഇന്നലെയും ആക്രമണം ഉണ്ടായതായി ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ ലബനനിൽ 28 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

You might also like