രാജ്യത്ത് 24 വിമാനത്താവളങ്ങൾ അടച്ചു; ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകൾ റദ്ദാക്കി
ന്യൂഡല്‍ഹി: കുളു മണാലി, കിഷന്‍ഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങള്‍കൂടി അടച്ചു. ഇതോടെ അടച്ച വിമാനത്താവളങ്ങളുടെ എണ്ണം 24 ആയി. പാക്ക് അതിര്‍ത്തിയോടു ചേര്‍ന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളില്‍ സേനാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്.
ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം വഷളാകുന്നതിനിടെ വിമാനങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്). ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും. സിഐഎസ്എഫ് പരിശോധനയ്ക്കു ശേഷം ബോര്‍ഡിങ് ഗേറ്റിന് അടുത്ത് എയര്‍ലൈന്‍ ജീവനക്കാര്‍ വീണ്ടും പരിശോധന നടത്തും. എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കണം. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം.
