ഒരു ചെറിയ ഇടവേളക്ക് ശേഷം ഒമാനിൽ വീണ്ടും താപനില ഉയർന്നു

0

മസ്കത്ത് : ഒരു ചെറിയ ഇടവേളക്ക് ശേഷം ഒമാനിൽ വീണ്ടും താപനില ഉയർന്നു. വിവിധ പ്രദേശങ്ങളിൽ പകൽ സമയത്തെ ചൂടിൽ ഗണ്യമായ വർധനാവാണുണ്ടായിരിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന ചൂട് അനുഭപ്പെട്ടത് സുഹാറിലാണ്. 44.2 ഡിഗ്രിസെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. മറ്റു പല പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. സുവൈഖ്- 43.1, സൂർ-43.1, ജഅലൻ ബാനി ബു ഹസ്സൻ-42.3, മസ്കത്ത്-42.2, അൽ അവാബി- 42.1, ഖസബ്-41.1 മഹ്ദ-40.8, അൽ അഷ്ഖറ-40.8, ഇബ്രി- 40.8, ഇബ്ര-40.5 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെട്ട താപനില. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനം കുറഞ്ഞതോടെയാണ് രാജ്യത്ത് കഴിഞ്ഞ കുറെ ദിവസങ്ങളിലായി താപനിലയിൽ പ്രകടമായ മാറ്റം വന്നത്.

You might also like