പാക്കിസ്ഥാനിൽ പ്രളയം; നിരവധി പ്രദേശങ്ങൾ മണ്ണിനടിയിൽ; മരണസംഖ്യ 800 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു

0

കറാച്ചി: പാകിസ്ഥാനിൽ മൺസൂൺ മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 800 കടന്നു. ജൂൺ മാസത്തിൽ ആരംഭിച്ച കാലവർഷം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 7,000-ൽ അധികം വീടുകൾ പൂർണ്ണമായി നശിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് ഭവനരഹിതരാകേണ്ടി വന്നിട്ടുണ്ട്.

പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പഞ്ചാബ് പ്രവിശ്യയിൽ നിന്ന് മാത്രം 2,00,000-ൽ അധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അടുത്ത മാസവും മഴ തുടരുമെന്നാണ് കാലാ വസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണ്ണമാകും.

പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിരവധി പേർക്ക് ഇപ്പോഴും സഹായം ആവശ്യമുണ്ട്. അന്താരാഷ്ട്ര സഹായവും ഇതിനോടകം പാകിസ്ഥാന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദുരന്തം രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

You might also like