
12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക് 13 വർഷത്തെ തടവുശിക്ഷ
ബർമിംഗ്ഹാം:12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക് 13 വർഷത്തെ തടവുശിക്ഷ വിധിച്ചു.നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ലിയോയെ കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മൂന്ന് വയോധികരെയും ഇയാൾ ആക്രമിച്ചിരുന്നതായി കോടതി കണ്ടെത്തി.നീ ചെയ്തത് അങ്ങേയറ്റം ഭീകരവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയാണ്. നിന്നെക്കാൾ ദുർബലരായ ആളുകളെയാണ് നീ ലക്ഷ്യമിട്ടത്,” എന്ന് ശിക്ഷാവിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ചൗധരി പറഞ്ഞു.
ബർമിംഗ്ഹാം ക്രൗൺ കോടതി ചൊവ്വാഴ്ചയാണ് പ്രതിക്ക് കുറഞ്ഞത് 13 വർഷത്തെ തടവുശിക്ഷ വിധിച്ചത്. വിധി കേൾക്കുമ്പോൾ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ല. “
ലിയോയെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിന് പകരം, തന്റെ പ്രവൃത്തിയുടെ ആഘാതം കണ്ട് ആസ്വദിക്കാനായി പ്രതി അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പിന്നീട് പോലീസിനോട് ലിയോ പരിക്കേറ്റു കിടക്കുന്നത് കണ്ടതാണെന്ന വ്യാജ മൊഴിയും നൽകി.
