
അമേരിക്കയിൽ സുഹൃത്തിന് വ്യാജ ജോലി, 11 കോടി തട്ടിയ ഇന്ത്യക്കാരന് കുറ്റം ചുമത്തി
മിനസോട്ട: അമേരിക്കയിലെ പ്രമുഖ കമ്പനിയായ ‘ഒപ്റ്റത്തിൽ’ സീനിയർ ഡയറക്ടറായിരുന്ന ഇന്ത്യൻ വംശജൻ കരൺ ഗുപ്ത, കമ്പനിയെ വഞ്ചിച്ച് 1.2 മില്യൺ ഡോളർ (ഏകദേശം 11 കോടി രൂപ) തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കോടതി. യാതൊരു യോഗ്യതയുമില്ലാത്ത തന്റെ സുഹൃത്തിനെ കമ്പനിയിൽ ഉയർന്ന തസ്തികയിൽ നിയമിച്ചാണ് ഇയാൾ ഈ വൻ തട്ടിപ്പ് നടത്തിയത്.
മിനസോട്ട ആസ്ഥാനമായുള്ള യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഒപ്റ്റത്തിൽ പ്രതിവർഷം 2.3 കോടി രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്നയാളാണ് കരൺ ഗുപ്ത. 2015 -ലാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. തന്റെ സുഹൃത്തിനായി ഒരു വ്യാജ റെസ്യൂമെ തയ്യാറാക്കി നൽകിയ ഗുപ്ത, കമ്പനിയിലെ ‘മാനേജീരിയൽ ഡാറ്റാ എഞ്ചിനീയറിംഗ്’ തസ്തികയിൽ ഇയാളെ നിയമിച്ചു. കരൺ ഗുപ്ത തന്നെയായിരുന്നു ഈ സുഹൃത്തിന്റെ മേലുദ്യോഗസ്ഥൻ.
