അറ്റ്‌ലാന്റയില്‍ അര്‍ജന്റീനയുടെ അതിശയിപ്പിക്കുന്ന തിരിച്ചുവരവ്; ഈജിപ്തിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍

0

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്തിനെതിരെയുള്ള ശക്തമായ തിരിച്ചുവരവിലൂടെ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ശേഷം അവസാന നിമിഷങ്ങളില്‍ അടിച്ചുകൂട്ടിയ മൂന്ന് ഗോളുകളോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 3-2 ന് വിജയം ഉറപ്പിച്ചത്.

മത്സരത്തിന്റെ ഒന്നാം പകുതിയില്‍ യാസര്‍ ഇബ്രാഹിമിലൂടെ ഈജിപ്ത് മുന്നിലെത്തുകയായിരുന്നു. തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി ലയണല്‍ മെസി പാഴാക്കിയതോടെ അര്‍ജന്റീനയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ മൊസ്തഫ സിക്കോ രണ്ടാം ഗോളും നേടിയതോടെ ഈജിപ്ത് 2-0 ന്റെ അട്ടിമറി വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു.

എന്നാല്‍ 79-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ അസിസ്റ്റില്‍ നിന്ന് ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ കണ്ടെത്തി. തൊട്ടടുത്ത 83-ാം മിനിറ്റില്‍ തകര്‍പ്പന്‍ വോളിയിലൂടെ മെസി കളി സമനിലയിലാക്കി. തുടര്‍ന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് അടിച്ച നിര്‍ണായക ഹെഡ്ഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്

You might also like