ചൈനയ്‌ക്കെതിരെ സംയുക്തപ്രസ്താവനയുമായി ഓസ്‌ട്രേലിയയും ന്യൂസിലാന്റും; മുന്നറിയിപ്പുമായി ചൈന

0

കാന്‍ബെറ: ചൈനക്കെതിരെ സംയുക്തപ്രസ്താവനയുമായി ഓസ്‌ട്രേലിയയും ന്യൂസിലാന്റും. ഹോങ്കോംഗിനോടും ഉയിഗുറുകളോടും കാണിക്കുന്ന മനുഷ്യാവകാശ അടിച്ചമര്‍ത്തലുകള്‍ ക്കെതിരെ സംയുക്തപ്രസ്താവന. ഹോങ്കോംഗിനെ മരവിപ്പിച്ച്‌ നിര്‍ത്തിയിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തേയും ഉയിഗുറുകളെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തിയ നടപടിയും ആഗോള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ ആരോപിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണാണ് സംയുക്തപ്രസ്താവന നടത്തിയത്. ഓസ്ട്രേലിയക്കെതിരെ വാണിജ്യപ്രതിരോധ നടപടികളെടുക്കുമെന്ന ചൈനയുടെ മുന്നറിയിപ്പ് വന്ന് രണ്ടാഴ്ചയ്ക്കകമാണ് സംയുക്തപ്രസ്താവന നടന്നിരിക്കുന്നത്.

ദശകങ്ങളായി സിന്‍ജിയാംഗ് മേഖലയിലെ തടങ്കല്‍ പാളയവുമായി ബന്ധപ്പെട്ട ക്രൂരതകള്‍ ചൈനക്കെതിരെ ഉയരുകയാണ്. മറ്റ് രാജ്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ രാജ്യങ്ങളും ആശങ്കയിലാണെന്നും യൂറോപ്യന്‍ ഭരണകര്‍ത്താക്കള്‍ പറഞ്ഞു. ഹോങ്കോംഗിലും സിന്‍ജിയാംഗിലും നടക്കുന്ന മനുഷ്യാവകാശ ലംഘനം വ്യക്തമാണ്. ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ക്കും മനുഷ്യാവകാശ സംഘനടകള്‍ക്കും രണ്ടു മേഖലയിലും പരിശോധന നടത്താന്‍ ചൈന അനുവദിക്കുന്നില്ല. മനുഷ്യര്‍ മരിച്ചുവീണിട്ടും ബീജിംഗ് കാണുന്നില്ല. ഒട്ടും സുതാര്യമല്ലാത്ത നടപടി ചൈനയുടെ ഭരണകൂട ഭീകരത വ്യക്തമാക്കുന്നതാണ്. സ്‌കോട് മോറിസണും ജസീന്ദ ആര്‍ഡേണും സംയുക്തസമ്മേളനത്തില്‍ പറഞ്ഞു.

സംയുക്തപ്രസ്താവനയ്‌ക്കെതിരെ ചൈന ഇന്നലെ തന്നെ രംഗത്തെത്തി. തികച്ചും നിരുത്തരവാദപരവും ചൈനയുടെ അഖണ്ഡതയ്‌ക്കെതിരെയുമുള്ള നടപടിയാണിത്. വിദേശരാജ്യങ്ങളുടെ നയത്തെ ശക്തമായി നേരിടുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ പരസ്യമായി വെല്ലുവിളിച്ചു. ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലെ ഇടപെടല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനമാണെന്നും ബീജിംഗ് വൃത്തങ്ങള്‍ അറിയിച്ചു.

You might also like