കോഴിക്കോട് പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് താഴെ; ടെസ്റ്റ് പോസിറ്റിവിറ്റി 12.41%

0

കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നരമാസത്തിന് ശേഷം ആയിരത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച 857 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഏപ്രില്‍ 13ന് 868 പേര്‍ക്ക് പോസിറ്റീവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ശേഷം രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയായിരുന്നു.ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് ആറിന് 5704 പേര്‍ക്കായിരുന്നു. മെയ് മൂന്നിന് ജില്ലയിലെ കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.90 ശതമാനത്തിലെത്തിയത് ഇന്നലെ 12.41 ശതമാനത്തിലേക്ക് കുറഞ്ഞു.

രോഗം സ്ഥിരീകരിച്ച്‌ 18,630 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 14634 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ആകെ 21,87,513 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21,84,415 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 19,06,373 എണ്ണം നെഗറ്റീവാണ്. ഇതുവരേ 2,78,899 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 957 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു.പുതുതായി വന്ന 2186 പേര്‍ ഉള്‍പ്പെടെ 58,137 പേരാണ് നിരീക്ഷണത്തിലുള്ളത്. 5,82,996 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. 833 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 7082 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2210 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ കൂടുതലുള്ളത് പെരുവയല്‍ പഞ്ചായത്തിലാണ്.

ഇവിലെ 52 ശതമാനമാണ് ടി.പി.ആര്‍. 92 പേരെ പരിശോധിച്ചതില്‍ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. നരിക്കുനി 33, എടച്ചേരി 30, മുക്കം 28, കൊടുവള്ളി 27, രാമനാട്ടുകര 26 കാരശ്ശേരി 26 ശതമാനം എന്നിവിടങ്ങളിലാണ് കൂടുതല്‍ ടി.പി.ആര്‍ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 14 ശതമാനമാണ് ടി.പി.ആര്‍. ജില്ലയിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കായണ്ണ, കൂത്താളി, മരുതോങ്കര, മാവൂര്‍, നന്മണ്ട പഞ്ചായത്തുകളിലാണ്

You might also like