കോവിഡ് മാനദണ്ഡം; മുന്നറിയിപ്പുമായി ജില്ല കലക്ടര്‍: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി

0

ആലപ്പുഴ: ആള്‍ക്കൂട്ടവും അടഞ്ഞ സ്ഥലങ്ങളും ആളുകള്‍ തമ്മിലെ സമ്ബര്‍ക്കവും മാസ്‌ക്/ സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കാത്തതും കോവിഡ് ബാധതരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നത് കടയുടമയെയും ജീവനക്കാരെയും ഉപഭോക്താക്കളെയും രോഗം പടിപെടുന്നതില്‍നിന്ന് രക്ഷിക്കും. കടകള്‍ രാവിലെ എഴുമുതല്‍ വൈകീട്ട് ഒമ്ബതുവരെ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാനാണ് അനുവദിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും അനുസരിക്കുന്നതിലൂടെ രോഗവ്യാപനം തടഞ്ഞ് ഉത്തരവാദിത്ത വിപണനം ഉറപ്പാക്കി കോവിഡ് പ്രതിരോധ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളായാല്‍ കൂടുതല്‍ അടച്ചിടലിലേക്ക് പോകാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് കലക്ടര്‍ അറിയിച്ചു.

You might also like