പാക്കിസ്ഥാനിൽ തോക്കുധാരികൾ ക്രിസ്ത്യൻ പുരോഹിതനെ കൊലപ്പെടുത്തി

0

പെഷവാർ: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ പള്ളിയിൽ നിന്ന് ഞായറാഴ്ച പുരോഹിതന്മാർ വീട്ടിലേക്ക് പോകുന്നതിനിടെ തോക്കുധാരികൾ ആക്രമിക്കുകയും ഒരു ക്രിസ്ത്യൻ പുരോഹിതനെ കൊല്ലുകയും മറ്റൊരാൾക്ക് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു‌. മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ നഗരത്തിലെ റിംഗ് റോഡിൽ വെച്ച് കാറിന് നേരെ വെടിയുതിർക്കുകയും പാസ്റ്റർ വില്യം സിറാജ് തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു.

വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലെ അവസാനത്തെയാണിത്‌.

ചർച്ച് ഓഫ് പാക്കിസ്ഥാൻ സഭയിലെ ഏറ്റവും മുതിർന്ന ബിഷപ്പായ ആസാദ് മാർഷൽ ആക്രമണത്തെ അപലപിക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു: “പാകിസ്ഥാൻ സർക്കാരിൽ നിന്ന് ക്രിസ്ത്യാനികളുടെ നീതിയും സംരക്ഷണവും ഞങ്ങൾ ആവശ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

സിറാജിനെ കാറിൽ നിന്ന് എമർജെൻസി സർവീസുകൾ നീക്കം ചെയ്യുന്നതും, തെരുവുകളിലൂടെ ഒരു വീട്ടിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കട്ടിലിൽ കയറ്റി പോകുന്നതും ആളുകൾ “യേശുക്രിസ്തു നീണാൾ വാഴട്ടെ” എന്ന് വിളിക്കുന്നതും ദുഃഖിതർ പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നതും മറ്റും ടിവി ദൃശ്യങ്ങളിൽ കാണപ്പെട്ടു. റവ. സിറാജിന്റെ ഒപ്പമുണ്ടായിരുന്ന റവ. പാട്രിക് നയീം എന്ന പാസ്റ്റർ അപകടനില തരണം ചെയ്തുവെന്നും പരിക്കേറ്റതിനാൽ ചികിത്സയിലാണെന്നും നഗരത്തിലെ ലേഡി റീഡിംഗ് ആശുപത്രി വക്താവ് പറഞ്ഞു.

മെത്തഡിസ്റ്റുകളും ആംഗ്ലിക്കൻമാരും ഉൾപ്പെടെയുള്ള പ്രൊട്ടസ്റ്റന്റ് സഭകളുടെ യൂണിയനായ ചർച്ച് ഓഫ് പാക്കിസ്ഥാനിലെ പെഷവാർ രൂപതയിലെ വൈദികരായിരുന്നു ഇരുവരും എന്ന് ബിഷപ്പ് ആസാദ് പറഞ്ഞു.

You might also like