വെസ്റ്റ് ബംഗാളിൽ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി

0

വെസ്റ്റ് ബംഗാളിൽ ഡെനഗൽഡ ജില്ലയിൽ ബംഗുര ഗ്രാമത്തിൽ കഴിഞ്ഞ ദിവസം സുവിശേഷകനെ ക്രൂരമായി ജീവനോടെ അഗ്നിക്കിയാക്കി കൊലപ്പെടുത്തി. സാമുദായിക കുടുബത്തിൽ നിന്നും ക്രിസ്തുവിനെ അറിഞ്ഞ് ഏകനായി വിശ്വാസം മാർഗ്ഗം സ്വീകരിച്ച വ്യക്തിയാണ്‌ കൊല്ലപ്പെട്ട സുവിശേഷകൻ മാധവൻ.

ബംഗുരാ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വില്യം കേറിയുടെ സഭയോട് ചേർന്ന് സുവിശേഷ വേല ചെയ്തുവരികെയായിരുന്നു മാധവൻ. കഴിഞ്ഞ ദിവസം ഗ്രാമവാസികളും തന്റെ ഭവനത്തിലുള്ളവരും ചേർന്ന് മകളുടെ കല്യാണത്തിന് വേണ്ടി രണ്ട്‌ മണിക്കൂർ നേരത്തേക്ക് ഹിന്ദുവാകണം എന്ന് നിർബന്ധിക്കുകയും ഇതേ തുടർന്നുള്ള സാഹചര്യമാണ്‌‌ ക്രൂരമായ കൊലയിൽ കലാശിച്ചത്.‌ നിർബന്ധങ്ങൾക്ക്‌ വഴങ്ങാതെ മാധവൻ താൻ അറിഞ്ഞ സത്യത്തെ ത്യജിക്കുകയോ, ക്രിസ്തുവിനെ തള്ളി പറയുകയോ ചെയ്യാൻ തയ്യാറായില്ല എന്നതാണ്‌ മറ്റുള്ളവരെ കൂടുതൽ പ്രകോപിതരാക്കിയതെന്നാണ്‌ നിഗമനം.

ഒടുവിൽ വീട്ടുകാരും ഗ്രാമവാസികളും ചേർന്ന് രാത്രിയിൽ മാധവന ശാരീരികമായി ക്രൂരമായി മർദ്ദിക്കുകയും അവശ്ശനായ അദ്ദേഹത്തെ അടുത്തുള്ള വനത്തിനുള്ളിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് നിർദ്ധയം കത്തിക്കുകയുമാണ്‌ ഉണ്ടായത്‌. അസ്ഥി പോലും ശേഷിപ്പിക്കാതെ അദ്ദേഹത്തെ അവർ ദഹിപ്പിച്ചു കളയുകയാണ്‌ ചെയ്തത്‌.

ബംഗുരാ ഗ്രാമത്തിലെ ഏക ക്രിസ്തീയ വിശ്വാസി എന്ന നിലയിൽ സ്വന്ത ഭവനത്തിൽ നിന്നു പോലും വലിയ ത്യാഗങ്ങൾ സഹിച്ചു വരികെയായിരുന്നു ഇദ്ദേഹം. എതിർപ്പുകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ വരണമെന്ന് വലിയ ആഗ്രഹം ഉള്ള വ്യക്തിയായിരുന്നു കൊല്ലപ്പെട്ട സുവിശേഷകൻ‌.

You might also like