വിദ്യാർഥിയെ ലിംഗ-നിഷ്പക്ഷ സർവനാമം വിളിക്കാൻ ക്രിസ്ത്യൻ വിശ്വാസപ്രകാരം വിസമ്മതിച്ച അധ്യാപകൻ‌ അറസ്റ്റിൽ

0

ജെൻഡർ ന്യൂട്രൽ പദപ്രയോഗങ്ങൾ തന്റെ ക്രിസ്ത്യൻ വിശ്വാസപ്രകാരം എതിരാണെന്നും വിദ്യാർഥിയെ ആ പദങ്ങൾ ഉപയോഗിച്ച് വിളിക്കാനാകില്ലെന്നും പറഞ്ഞ അധ്യാപകനെ അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചു. അയർലണ്ടിലാണ് സംഭവം. കോടതീയലക്ഷ്യത്തിന് കേസെടുത്ത അധ്യാപകനെ ജയിലിൽ അടക്കുകയായിരുന്നു.

ഐറിഷ് അധ്യാപകനെയാണ് വിദ്യാർത്ഥിയുടെ ലിംഗ-നിഷ്പക്ഷ സർവനാമം ഉപയോഗിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജയിലിൽ അടച്ചതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. ഇനോക്ക് ബർക്ക് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. ജർമ്മൻ, ചരിത്രം, രാഷ്ട്രീയം, സംവാദം എന്നിവ പഠിപ്പിക്കുന്ന അധ്യാപകനാണ് ബർക്ക്. ലിംഗഭേദം മാറുന്ന ഒരു വിദ്യാർത്ഥിയെ അവൻ/അവൾ എന്നതിലുപരി അവർ അവരുടെ സർവ്വനാമങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ വിസമ്മതിച്ചതാണ് വിവാദത്തിന് കാരണം.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സ്കൂളും ഈ അഭ്യർത്ഥന നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർത്ഥിയെ സൂചിപ്പിക്കാൻ അവർ എന്ന സർവ്വനാമം ഉപയോഗിക്കണമെന്ന് സ്കൂൾ പ്രിൻസിപ്പൽ അധ്യാപകനോട് ആവശ്യപ്പെട്ടപ്പോൾ, അത് തന്റെ ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് ബർക്ക് പറഞ്ഞു.

You might also like