സന്യാസിനികൾ കർത്താവിന്റെ സഹകാരികളാണ്:ഫ്രാൻസിസ് പാപ്പാ

0

ലൗകീകതയിൽ നിന്നും സ്വയം വിരമിച്ചു കൊണ്ട് പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും ജീവിതം ഉഴിഞ്ഞുവച്ചുകൊണ്ട് എല്ലാവരുടെയും ആവശ്യങ്ങൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്ന ഏകാന്തസന്യാസ ജീവിതം നയിക്കുന്ന സന്യാസിനിമാരെ ഓർക്കുവാനും, അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും സഭ നിശ്ചയിച്ചിരിക്കുന്ന ദിനമാണ് നവംബർ ഇരുപത്തിയൊന്ന്. അന്നേദിവസം അവർ അർപ്പിക്കുന്ന അമൂല്യങ്ങളായ പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞുകൊണ്ടും, സഭയിൽ അവരുടെ പ്രാധാന്യത്തെ ഓർമിപ്പിച്ചുകൊണ്ടും സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം കുറിച്ചു.

You might also like