ആരെതിര്‍ത്താലും ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍

0

ടെല്‍ അവീവ് :ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ വന്‍ പിന്തുണ ലഭിച്ചെങ്കിലും വഴങ്ങാതെ ഇസ്രായേല്‍.പ്രധാന സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്ന് പോലും ശക്തമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലും ‘അന്താരാഷ്‌ട്ര പിന്തുണയോടെയോ അല്ലാതെയോ’ ഗാസ യുദ്ധം തുടരാനുള്ള ദൃഢനിശ്ചയം ഇസ്രായേല്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 7 ന് പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തിന് മറുപടിയായാണ് യുദ്ധം ആരംഭിച്ചത്. ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

തുടര്‍ന്ന് ഇസ്രായേലിന്റെ തിരിച്ചടിയില്‍ 18,600-ലധികം ആളുകളാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്.കൂടുതലും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

ഗാസയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും നിരവധി ആള്‍ക്കാര്‍ താല്‍ക്കാലിക പ്ലാസ്റ്റിക് കൂടാരങ്ങളില്‍ താമസിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇസ്രായേല്‍ ആക്രമണങ്ങള്‍ നിരന്തരം നടത്തുന്നത് മൂലം കൊടിയ ദുരിതത്തിലാണ് ജനങ്ങള്‍.

You might also like