പുതുമുഖങ്ങള്‍ ഉണ്ടാകും; ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല -പിണറായി

0

തിരുവനന്തപുരം: അടുത്ത മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ച്‌ തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ മന്ത്രിമാര്‍ തുടരുമോയെന്ന് വിവിധ പാര്‍ട്ടികള്‍ ആലോചിച്ചാണ് തീരുമാനിക്കേണ്ടത്. ഈ ആലോചന നടക്കാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസഭാപ്രാതിനിധ്യം ഉണ്ടാകുമെന്ന് താന്‍ ഒറ്റക്ക് പറയേണ്ട കാര്യമല്ല. എല്‍.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. എല്‍.ഡി.എഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല.

എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്. മന്ത്രിമാര്‍ ഒന്നിച്ച്‌ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. കോവിഡിെന്‍റ പശ്ചാത്തലത്തില്‍ ഇനി എങ്ങനെയെന്ന് നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എല്‍.ഡി.എഫ് ചേര്‍ന്ന് തീരുമാനിക്കണം. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ‘ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ’- എന്നായിരുന്നു മറുപടി.

വോട്ടെടുപ്പിനിടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ ആഹ്വാനെത്തയും അദ്ദേഹം വിമര്‍ശിച്ചു. അതിരാവിലെ വോട്ട്ചെയ്തശേഷം എല്‍.ഡി.എഫിെന്‍റ തുടര്‍ഭരണം പാടില്ലെന്ന് വിരലുയര്‍ത്തി പറയുമ്ബോള്‍ നിങ്ങള്‍ വോട്ട് ചെയ്യേണ്ടത് എല്‍.ഡി.എഫിനെതിെരയാണ് എന്ന സന്ദേശം അണികള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം. ജനവികാരം അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തിെന്‍റ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്തത്. എല്ലായിടത്തും ഒരേ വികാരമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

You might also like